media activism എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
media activism എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009, ഏപ്രിൽ 12, ഞായറാഴ്‌ച

അതിവിപ്ലവകാരികളുടെ ശരത്കാലം (കന്നിമാസമെന്നും പറയാം)


സിപിഐഎമ്മിനു വിപ്ലവം പോരാ എന്നു നിലവിളിച്ചുകൊണ്ടു കമ്മ്യൂണിസത്തിന്റെ മൊത്തക്കച്ചവടക്കാരന്‍ ചമഞ്ഞു നടന്ന ഒരുത്തന്റെ തനിനിറം മനോരമ ചാനലില്‍ വെളിവാകുന്നു.  തന്റെ വോട്ട്  കൈപ്പത്തിക്കാണെന്ന് സഹര്‍ഷം പ്രഖ്യാപിക്കുന്നതിന്റെ ആഘോഷമാണ്  മാത്തൂട്ടിച്ചായന്റെ ചാനലിലും പത്രത്തിലും. കുഞ്ഞനന്തന്‍ നായരുടെ വോട്ട് ചുമ്മാ കൈപ്പത്തിക്കല്ല, സാക്ഷാല്‍ കെ.സുധാകരനാണ് ! ഗുണ്ടാപ്പണി, കള്ളക്കടത്ത്, അഴിമതി, വധശ്രമം എന്നിങ്ങനെയുള്ള സുകുമാരകലളില്‍ ഡോക്ടറേറ്റ് എടുത്തുവെന്ന്‍ പാര്‍ട്ടിയിലായിരുന്നപ്പോള്‍ കുഞ്ഞനന്തനു ബോധ്യമുണ്ടായിരുന്ന അതേ സുധാകരനു തന്നെയാണ് ഇത്തവണ ബെര്‍ലിന്‍ വിപ്ലവകാരി വോട്ടുകുത്താന്‍ പോകുന്നതത്രെ. 

ഈ കുഞ്ഞനന്തനാണ് മാന്യരേ പാര്‍ട്ടിയുടെ "വലതുപക്ഷ" വ്യതിയാനത്തെപ്പറ്റി അനതിവിദൂരമായൊരു കാലത്ത് വയറിളകി നടന്നത്. ഇതാവും അദ്ദേഹം ബെര്‍ലിനില്‍ നിന്നും സ്വാംശീകരിച്ച ശരിയായ ഇടതുപക്ഷ വിപ്ലവവീര്യം. ഇതു നടപ്പില്‍ വരുത്താനാണല്ലോ അദ്ദേഹം ഇത്രകാലം പോരാടിയതും പാര്‍ട്ടിക്ക് ചുവപ്പുപോരാ എന്നലൈന്‍ സ്വീകരിച്ച് പുറത്തുപോയതും. ഏതായാലും പാര്‍ട്ടിക്ക് ഈ "തീവ്ര ഇടത്" അസ്കിതകള്‍ നേരത്തേ തിരിച്ചറിയാനായതു നന്നായി. ഇനിയെന്താ അന്തവും കുന്തവും നോക്കേണ്ടല്ലോ. റബ്ബറ്പത്രത്തിനു നൊണോരമ ന്യൂസ് ചാനലുള്ളതുകൊണ്ടും വിപ്ലവേന്ദ്ര സോഷ്യലിസ്റ്റ് കൗണ്ടര്‍ക്ക് മാതൃശൂന്യഭൂമിയുള്ളതുകൊണ്ടും ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചുപോകാം. ആരെങ്കിലുമൊക്കെ  ഇങ്ങനെ "അതിവിപ്ലവം" വിസര്‍ജ്ജിക്കാന്‍ കൂടെകൂടെ വിളിക്കും. പൗഡറുമിട്ട് ബുള്‍ഗാനും തടവി ചെന്നിരുന്ന് അവരുടെ പര്യമ്പുറത്ത് കാര്യം സാധിച്ചുകൊടുത്താല്‍ മതി. അവരതെടുത്ത് സൗകര്യം പോലെ കളറടിച്ച പെട്ടിക്കോളമായോ പ്രൈം ടൈം ന്യൂസ് ഐറ്റമായോ ഒക്കെ കൊടുത്തോളും. ചിലപ്പോള്‍ പത്മപ്രഭാ കൗണ്ടര്‍ പുരസ്കാരവും കിടയ്ക്കും.

2009, മാർച്ച് 27, വെള്ളിയാഴ്‌ച

ചാനലിലും പത്രത്തിലും വാഴുന്നത് ക്രിമിനല്‍ മാഫിയയോ ?


സി.പി.ഐ.എമ്മിനെ  തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കും എന്ന് വ്യക്തമാക്കിയതിന്റെ പേരില്‍ മദനിയുടെ “തീവ്രവാദബന്ധങ്ങളെ” പറ്റി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുന്ന മനോരമാ, ഏഷ്യാനെറ്റ് ചാനലുകള്‍ സ്വന്തം മാധ്യമപ്പട നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങളെ സമര്‍ത്ഥമായി തമസ്കരിക്കുന്നു.

മനോരമ ക്യാമറാമാനും വീഡിയോ എഡിറ്റര്‍ക്കുമെതിരേ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് അതീവ ഗുരുതരമായ കുറ്റങ്ങളാണ്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതിയും മനോരമ ചാനല്‍ ക്യാമറാമാനുമായ സീനു മുരുക്കുംപുഴയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്ന്  അസിസ്റ്റന്റ് കമ്മീഷണറുടെ വീട് ആക്രമണമുണ്ടായ കേസില് ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഹരി ജി നായരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മനോരമ ചാനലിലെ വീഡിയോ എഡിറ്റര്‍ ഹരികുമാര്‍, സീനു മുരുക്കുംപുഴയുടെ ഭാര്യാസഹോദരന്‍ സൂരജ് എന്നിവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ട് എന്ന് പോലീസ് പറയുന്നു. ഇവര്‍ ഒളിവിലാണ്. 

2009 ഫെബ്രുവരി 24ന് രാത്രി രണ്ടരയോടെയാണ് കമ്മീഷണറുടെ കുമാരപുരത്തെ വീടിനുനേരെ ആക്രമണമുണ്ടായത്. കാര്‍ഷെഡ്ഡില്‍ കിടന്ന കാറിന്റെ പുറകുവശത്തെ ചില്ല് അടിച്ചുപൊട്ടിച്ച ശേഷം പെട്രോള്‍ ബോംബ് ഇട്ട് കത്തിക്കുകയും വീടിന്റെ മുകളിലത്തെയും താഴത്തെയും നിലകളിലെ മുന്‍വശത്തെ വാതിലുകള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശബരീനാഥിനെ മനോരമ ചാനലില്‍ അഭിമുഖത്തിനെന്നപേരില്‍ വിളിപ്പിച്ച്  സീനു മുരുക്കുംപുഴ പണവും വസ്തുക്കളുടെ രേഖകളും കാറിന്റെ താക്കോലും ആഭരണവും തട്ടിയെടുത്തിരുന്നു. ബിഎംഡബ്ള്യു കാറിന്റെയും ഫ്ളാറ്റിന്റെയും താക്കോലും തട്ടിയെടുത്തവയുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനുശേഷം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന് ശബരീനാഥിനെ കൈമാറി. അതിനുശേഷമാണ് ശബരിയെ ശംഖുംമുഖം എസിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ശബരീനാഥിന്റെ കുറ്റസമ്മതമൊഴിയില്‍ സീനു മുരുക്കുംപുഴ പണവും മറ്റും തട്ടിയെടുത്ത കാര്യം വെളിപ്പെടുത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിറ്റി പൊലീസ് കമീഷണറുടെ മുന്നില്‍ ഹാജരാക്കി. ഇതേതുടര്‍ന്ന് പൊലീസ് സീനു മുരുക്കുംപുഴയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ് സീനു ദുബായില്‍ ഒളിവില്‍ പോയി.

പകപോക്കാന്‍ സീനു അവസരം പാര്‍ത്തിരിക്കുമ്പോഴാണ് മറ്റൊരു കേസില്‍ അസിസ്റ്റന്റ് കമ്മീഷണറെ സസ്പെന്‍ഡ് ചെയ്തത്. ഇതറിഞ്ഞ് രഹസ്യമായി തിരുവനന്തപുരത്ത് വന്ന സീനു പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. സീനുവിന്റെ ഭാര്യവീട് കുമാരപുരം ചെന്നിലോട്ടാണ്. ആക്രമണത്തിനുശേഷം പൊലീസ് നായ മണംപിടിച്ച് ഈ വീട്ടില്‍ എത്തിയിരുന്നു. ഭാര്യാസഹോദരന്‍ സൂരജ് എറണാകുളത്തെ ഒരു കമ്പനിയില്‍ അക്കൌണ്ടന്റ് ആണ്.

അസിസ്റ്റന്റ് കമീഷണറുടെ വീട് ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളെ ഏല്‍പ്പിച്ചാല്‍ വിവരം പുറത്താകുമെന്നുകണ്ടാണ് സീനു സ്വയം പദ്ധതി തയ്യാറാക്കിയതും ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് പറഞ്ഞു. സീനുവിന്റെ ഭാര്യ സുരഭിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് പോലീസ് സംശയിക്കുന്നു.

ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ ഇ ഷറഫുദീന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരായ മഹേഷ്, ബൈജു, സിഐ സുരേഷ് എന്നിവരടങ്ങിയ പതിനഞ്ചംഗസംഘമാണ് കേസ് അന്വേഷിച്ചത്. 





2009, മാർച്ച് 22, ഞായറാഴ്‌ച

ഹജ്ജ് ക്വോട്ടാ അടിച്ചുമാറ്റിയതിനു അഹമ്മദ് മറുപടി പറയട്ടെ


ചില രാഷ്ട്രീയക്കച്ചവടക്കാര്‍ പട്ടയം വിറ്റ് ജീവിക്കും.മലയോര കര്‍ഷകന്റെ പേരില്‍ വോട്ടുപിടിക്കുന്ന മാണിസാറിനെപ്പോലെ. വേറെ ചിലര് ഇസ്ലാമിന്റെയും വിശ്വാസികളുടെയും പേരില്‍ പച്ചക്കൊടിയും ചന്ദ്രക്കലയും കാട്ടി വോട്ടുപിടിക്കും. പക്ഷേ ഉപജീവനം ഹജ്ജ് ക്വോട്ട വിറ്റിട്ട് !

ഹജ്ജ് സീറ്റ് മുസ്ളിം ജനസംഖ്യാനുപാതികമായി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് വീതിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതിനു വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നത്. ഹജ്ജിന് ഇത്തവണ ആകെ 1,23,000 സീറ്റാണുണ്ടായിരുന്നത്. അതില്‍ 1,06,000 സീറ്റ് മാത്രമാണ് 34 ഹജ്ജ് കമ്മിറ്റികള്‍ക്ക് വീതിച്ചുനല്‍കിയത്. 17,000 സീറ്റ് കേന്ദ്ര വിദേശ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ് വിഭാഗം നേരിട്ട് വിതരണംചെയ്തു.മുന്‍വര്‍ഷങ്ങളില്‍ 2000 സീറ്റ് മാത്രമാണ് വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളന്റിയര്‍മാര്‍ക്കുമായി മാറ്റിവച്ചിരുന്നത്. അതുപോലും പൂര്‍ണമായി ആവശ്യം വരാറില്ല.

 സഹമന്ത്രി ഇ അഹമ്മദിനാണ് ഹജ്ജ് കാര്യങ്ങളുടെ ചുമതല. സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് വിതരണംചെയ്യാതെ പിടിച്ചുവച്ച പതിനേഴായിരത്തോളം സീറ്റില്‍ ഏറെയും ക്രമവിരുദ്ധമായാണ് നല്‍കിയതെന്ന്‍ എം.പി ടി.കെ ഹംസ വിദേശകാര്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.  ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മിറ്റികളും കേന്ദ്രസര്‍ക്കാരിന് പരാതി അയച്ചിട്ടുണ്ടെന്ന് ടി കെ ഹംസ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.  ഇത്തവണ മന്ത്രാലയം മാറ്റിവച്ച 17,000 സീറ്റില്‍ വിഐപികളും ഉദ്യോഗസ്ഥരും വളന്റിയര്‍മാരുമായി എത്രപേര്‍ പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തണം. ബാക്കി സീറ്റുകള്‍ എന്ത് മാനദണ്ഡമനുസരിച്ചാണ് വിതരണംചെയ്തതെന്നും വ്യക്തമാക്കണം. ഈ ഇടപാടില്‍ ഇ അഹമ്മദിനുണ്ടായിരുന്ന പ്രത്യേക താല്‍പ്പര്യം എന്താണെന്ന് അന്വേഷിക്കണമെന്നും ഹംസ ആവശ്യപ്പെട്ടു. 

ഇന്ത്യയില്‍ 1,66,000 പേര്‍ വെയ്റ്റിങ് ലിസ്റ്റില്‍ നില്‍ക്കെയാണ് അപേക്ഷ നല്‍കാത്തവര്‍ക്ക് വിദേശ സഹമന്ത്രിയുടെ ഓഫീസ് നേരിട്ട് പ്രത്യേക ഉത്തരവു പ്രകാരം സീറ്റ് നല്‍കിയത്. ഇവരുടെ യാത്രയ്ക്ക് വഴിയൊരുക്കാന്‍ സ്റ്റാമ്പ് ചെയ്തുവരുന്ന ഹജ്ജ് പാസ്പോര്‍ട്ട് വിദേശ മന്ത്രാലയം പിടിച്ചുവച്ചതായും ഹംസ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പിലൂടെ സുതാര്യമായാണ് ഹജ്ജ് ക്വാട്ട വിതരണം ചെയ്യുന്നത്. 47,000 പ്രൈവറ്റ് ഹജ്ജ് ക്വാട്ട ഏജന്‍സികള്‍ക്ക് വീതിച്ചുകൊടുത്തതിലും ക്രമക്കേടുണ്ട്. 300-400 സീറ്റ് വീതം ഏജന്‍സികള്‍ക്കു നല്‍കിയപ്പോള്‍ കോഴിക്കോട്ടെ ഒരു ഏജന്‍സിക്കുമാത്രം 1700 സീറ്റ് നല്‍കി.

മദനിയുടെ ഭൂതകാലത്തിലെ തീവ്രവാദബന്ധം സ്ഥാപിച്ചെടുക്കാന്‍ കോടതിയില്‍ സമര്‍പ്പിച്ച നാലരച്ചക്രത്തിന്റെ കടലാസുകളെടുത്ത് മഞ്ഞവരയിട്ട് എന്തോ ആനക്കാര്യം കിട്ടിപ്പോയേ എന്നമട്ടില്‍ വെണ്ടയ്ക്ക നിരത്തുന്ന വീരേന്ദ്രപ്പത്രത്തിനും കെ.പി.മോഹനന്റെ മര്‍ഡോക്കുചാനലിനും ഇതും കൂടി ഒന്നു തപ്പാമോ ? (ആ കേസില്‍ മദനിയെ കോടതി വെറുതേവിട്ടാലും 'വീരേന്ദ്രഭൂമി'ക്ക് കടി തീരില്ല. മുരിക്കുമരം തന്നെ ശരണം!)

  ഫാരീസ് അബൂബക്കറിന്റെ അളിയന്റെ അമ്മായിയുടെ നാത്തൂന്റെ ചേച്ചീട ഭര്‍ത്താവുമായി ആലുവാമണപ്പുറത്തുവച്ച്  കോഴിക്കോട് സി.പി.എം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ് സംസാരിച്ചിട്ടുണ്ടെന്നൊക്കെ ഗവേഷിച്ചുമലമറിക്കുന്ന നേരത്ത് ഇ.അഹമ്മദ് സാഹിബ്ബ് കച്ചവടമടിച്ച 17,000 ഹജ്ജ് ക്വോട്ടയെവിടെ എന്നും കൂടെ ഒന്ന് ഗവേഷിക്കരുതോ ?